കടയുടമയെ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ | Photo: Screengrab/ Mathrubhumi News
കൊല്ലം: നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസില്‍ അഞ്ച് സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍. പ്രോംദാസ്, രഘു, ജയേഷ്, സിനു, മോഹനന് പിള്ള എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ചുകടന്ന് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
നിലമേല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന് കോര്‍പ്പ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ ഷാനിനെ പന്ത്രണ്ടോളം വരുന്ന സി.ഐ.ടി.യു. സംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഷാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണിനു സമീപമിരുന്ന് സി.ഐ.ടി.യു. തൊഴിലാളി മദ്യപിച്ചത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സി.ഐ.ടി.യു. പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പന്ത്രണ്ടംഗസംഘമെത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കടയുടമയുടെ ആരോപണം. കൗണ്ടറിനു സമീപത്തുനിന്ന് ഷാനിനെ വലിച്ചിഴച്ചു തറയിലിട്ട് മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlights: five CITU workers arrested for attacking super market owner at kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..