കത്തിനശിച്ച കട്ടിൽ, തങ്കപ്പൻ
വിതുര: കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്തുവീട്ടില്‍ തങ്കപ്പ(74)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കാണുകയായിരുന്നു.
ഭാര്യ ഷേര്‍ലി ഒരുവര്‍ഷം മുമ്പ് മരിച്ചു. മകള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് എല്ലാ ദിവസവും ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ചായ കൊടുക്കാന്‍ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞനിലയില്‍ മൃതദേഹം കണ്ടത്. സ്ഥിരമായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുകുതിരിയില്‍നിന്നു തീ പകര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടിലും അടുത്തുകിടന്ന ടീപ്പോയും പൂര്‍ണമായി കത്തിനശിച്ചു.
ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: fire accident elderly man died


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..