അപകടത്തിൽ മരിച്ച അലക്സ് സെബാസ്റ്റ്യൻ
ചങ്ങനാശ്ശേരി: മകളെ യാത്രയാക്കാനെത്തിയ അച്ഛന് തീവണ്ടിയില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചു. അച്ഛന് അപകടത്തില്‍പ്പെടുന്നതുകണ്ട് ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിച്ച മകള്‍ക്കും വീണ് പരിക്കേറ്റു. ചങ്ങനാശ്ശേരി പാലാത്രച്ചിറ പാലാത്ര അലക്സ് സെബാസ്റ്റ്യന്‍ (വിമുക്തഭടന്, ജോമിച്ചന്‍-62) ആണ് മരിച്ചത്. മകള്‍ അന്‍സ(21)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് അപകടം.
എറണാകുളം രാജഗിരി കോളേജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് അന്‍സ. അവിടേയ്ക്കുപോകാനാണ് അന്‍സ എത്തിയത്. ഒപ്പമെത്തിയ അലക്സ്, ഐലന്‍ഡ് എക്സ്പ്രസ്സില്‍ ലഗേജുകള്‍ വെച്ചിട്ട് തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെ, അലക്സ് സെബാസ്റ്റ്യന്‍ കാല്‍വഴുതി വീണെന്ന് പോലീസ് പറഞ്ഞു. അപകടംകണ്ട അന്‍സയും ചാടിയിറങ്ങാന്‍ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേയ്ക്ക് വീണു.
അലക്സ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അന്‍സയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. റെയില്‍വേ പോലീസാണ് ഇരുവരേയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അലക്സിന്റെ ഭാര്യ മറിയാമ്മ. മകന്: അമല്‍ (ദുബായ്).
Content Highlights: father who was on his way to drop his daughter fell off the train and died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..