ഡിസിസി ഓഫീസിന് മുന്നിൽ പോലീസിനോട് കയർക്കുന്ന എറണാകുളം ഡിസിസി പ്രസിഡൻറ് ഷിയാസ് | ഫോട്ടോ: ജി.ആർ രാഹുൽ
കൊച്ചി: എറണാകുളത്തെ ഡിസിസി ഓഫീസിന് മുന്നില്‍ സുരക്ഷ ഒരുക്കാനെത്തിയ പോലീസിനോട് കയര്‍ത്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഡിസിസി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഓഫീസിന് മുന്നില്‍ അതിക്രമം നടത്തുകയും ചെയ്തപ്പോള്‍ പോലീസ് സംരക്ഷണം ഒരുക്കിയെന്ന് ആരോപിച്ചായിരുന്നു ഷിയാസ് പോലീസിനോട് കയര്‍ത്തത്.
സിപിഎം ഘടകമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിന്റെ സംരക്ഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് ആവശ്യമില്ല. ഡി.സി.സി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഓഫീസില്‍ അതിക്രമം നടത്തുകയും ചെയ്തപ്പോള്‍ പോലീസ് സംരക്ഷണം ഒരുക്കുകയായിരുന്നു. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങള്‍ സംരക്ഷമൊരുക്കും. ഇവിടെ നില്‍ക്കാതെ പോയി പിണറായി വിജയന് സംരക്ഷണം നല്‍കിയാല്‍ മതിയെന്നും പൊലീസുകാരോട് പറഞ്ഞു. പാര്‍ട്ടി ഓഫിസിന് സംരക്ഷണമെന്ന വ്യാജേന പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഷിയാസ് ആരോപിച്ചു.
ഇന്നലെ വൈകിട്ട് കെ.പി.സി.സി ഓഫിസിന് നേരെ അക്രമമുണ്ടായപ്പോള്‍ എറണാകുളം ഡി.സി.സിക്ക് നേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരില്‍ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഷിയാസ് പറഞ്ഞു.
Content Highlights: Ernakulam dcc president muhammed shiyas yells at police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..