മനോജ് എബ്രാഹം | ഫോട്ടോ: ബിജു വർഗീസ്/മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിലേക്കുള്ള പോലീസിന്റെ പ്രവേശനത്തിന് പുതിയ പരിഷ്‌കാരം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ ഭാഗമാകണമെങ്കില്‍ ഇനിമുതല്‍ യോഗ്യത പരീക്ഷ എഴുതണം. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം മറികടക്കുന്നതിനുമാണ് പരീക്ഷയിലൂടെ വകുപ്പ് ലക്ഷ്യംവെക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി ദിവസങ്ങള്‍ക്ക് മുന്‍പ് സസ്‌പെന്‍ഷനിലായിരുന്നു.
പോലീസില്‍ നിന്ന് വിജിലന്‍സിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ പരീക്ഷ എഴുതുന്നതിനായി അപേക്ഷ നല്‍കണം. പരീക്ഷയുമായി ബന്ധപ്പെട്ട സിലബസ് നിശ്ചയിച്ചിട്ടുണ്ട്. പൊതു അവബോധം, സി.ആര്‍.പി.സി, ഐ.പി.സി., വിജിലന്‍സ് നിയമം എന്നിവ അടങ്ങുന്നതാണ് സിലബസ്. ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങുന്ന പരീക്ഷയുടെ സമയക്രമം 120 മിനിറ്റാണ്.
Content Highlights: Eligibility Test for Police to get part of state Vigilance
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..