ആനക്കാംപൊയിലിൽ കിണറ്റിൽ വീണ ആന | ഫോട്ടോ:രാഹുൽ ആർ.ജി. | മാതൃഭൂമി
കോഴിക്കോട്: ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. രാത്രി വൈകിയാണെങ്കിലും ആനയെ പുറത്തെത്തിച്ച് കാട്ടിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
വനംവകുപ്പ് കിണറിന് സമീപത്തേക്ക് മണ്ണുമാന്തിയെത്തിച്ചിട്ടുണ്ട്. കിണറിടിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. ആനയ്ക്ക് വനംവകുപ്പ് കുടിവെളളം നല്‍കുന്നുണ്ട്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചത്.
ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി.
മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു.
'ആനയ്ക്ക് കാര്യമായ പരിക്കില്ലന്നാണ് വിശ്വസിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ച് കിണറിച്ച് ആനയെ പുറത്തെത്തിച്ച് അതിനെ സുരക്ഷിതമായി കാട്ടിലേക്ക് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. -വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജോയ് മോളത്ത് പറഞ്ഞു.
ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു.
Content Highights: efforts to rescue the elephant that fell into the well in progress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..