ഷെജിൻ,ജോയ്സ്ന
കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. ലൗജിഹാദ് പരാമര്‍ശം കെട്ടിച്ചമച്ച അജണ്ടയാണ്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ ലൗജിഹാദ് പരാമര്‍ശത്തിലൂടെ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നത് കരളത്തില്‍ ഇല്ലെന്ന കാര്യം. വിവാഹം കഴിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്സനയ്ക്കും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
മതരഹിത വിവാഹം തെറ്റായ കാര്യമല്ലെന്നും ഡി.വൈ.എഫ്.ഐ അവരെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജും പറഞ്ഞു.മുന്‍പും ഇത്തരം വിവാഹങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയെല്ലാം വലിയ പിന്തുണയാണ് ഡി.വൈ.എഫ്.ഐ നല്‍കിയത്. മത രഹിത വിവാഹം പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി തുടങ്ങിയത് പോലും ഡിവൈഎഫ്ഐ ആണെന്ന് വി.കെ സനോജ് ചൂണ്ടിക്കാട്ടി.
Content Highlights: DYFI on Kodanchery marriage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..