പുറത്തു വന്ന കത്ത്
കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യംചെയ്യുന്നതിനിടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് 2019 ജൂലൈയില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി ജോസിന് അന്നത്തെ അഡീ. ചീഫ് സെക്രട്ടറി നല്‍കിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ റെഡ് ക്രസന്റ് നേരിട്ട് ഭവനനിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തും. ഇവരുമായുള്ള ധാരണാപത്രം നടപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കിനല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ലഭിച്ച നിര്‍ദേശത്തിനനുസരിച്ചാണ് ധാരണാപത്രം അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന യു.വി ജോസ് മുമ്പ് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ ഇ.ഡി 10 മണിക്കൂർ ചോദ്യംചെയ്തു. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുകയാണ് ഇ.ഡി.യുടെ ലക്ഷ്യം.
Content Highlights: document on life mission project is out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..