വിമാനത്താവളത്തിനകത്ത് സൂക്ഷിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങൾ.
കൊണ്ടോട്ടി: രണ്ടുവര്‍ഷം മുന്‍പ് കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി.
കാര്‍ഗോ കോംപ്ലക്സിന് സമീപത്തേക്കാണ് മാറ്റിയത്. വിമാനം ടെര്‍മിനലിന് എതിര്‍വശത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപത്ത് പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മിച്ചായിരുന്നു സൂക്ഷിച്ചിരുന്നത്.
വിമാനം ഇവിടേക്ക് മാറ്റി സൂക്ഷിക്കാന്‍ ഒരുകോടിയോളം രൂപ ചെലവായിരുന്നു. വിമാനത്തിന്റെ ഉത്തരവാദിത്വം ബോയിങ് കമ്പനിക്കായിരുന്നു.
ഉടമസ്ഥരായ എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇന്‍ഷൂറന്‍സിലൂടെ നഷ്ടപരിഹാരം ലഭിച്ചതാണ്. വിമാനത്താവളത്തിനകത്ത് വിമാനം സൂക്ഷിക്കുമ്പോഴുള്ള കനത്ത സാമ്പത്തിക ബാധ്യതയും സാങ്കേതികപ്രശ്നവും പരിഹരിക്കുന്നതിനാണ് പുറത്തേക്ക് മാറ്റിയതെന്നാണറിയുന്നത്.
Content Highlights: debris of flight wrecked in karipur removed from airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..