വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല;തിരിച്ചുവിളിച്ചപ്പോള്‍ ആളില്ല, രണ്ടാംറാങ്കുകാരനു ജോലി പോയി


1 min read
Read later
Print
Share

ഫിസിയോതെറാപ്പിസ്റ്റ് നിയമനം വിവാദത്തില്‍

.

ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക നിയമനത്തെച്ചൊല്ലി വിവാദം. റാങ്കുപട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളയാളെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ലെന്ന കാരണത്താല്‍ മണിക്കൂറുകള്‍ക്കകം അധികൃതര്‍ മറ്റൊരാളെ നിയമിച്ചു.

രേഖാമൂലമോ ഇ-മെയില്‍ മൂലമോ അറിയിപ്പു നല്‍കാതെ പകരം നിയമനം നടത്തിയതിനെതിരേ രണ്ടാം റാങ്കുകാരനായ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക് ഹൈദര്‍അലി കളക്ടര്‍ക്കു പരാതി നല്‍കി.

രണ്ടുമാസം മുന്‍പാണ് ഹോമിയോ വകുപ്പ് താത്കാലിക ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. 20 പേര്‍ പങ്കെടുത്ത അഭിമുഖത്തിനുശേഷം റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാംറാങ്ക് നേടിയയാള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ എംപ്ലോയ്മെന്റുവഴി നിയമനം നടന്നതോടെ ഒന്നാം റാങ്കുകാരനെ നീക്കി.

എംപ്ലോയ്മെന്റുവഴി നിയമനം ലഭിച്ചയാള്‍ കഴിഞ്ഞദിവസം അവധിയില്‍ പ്രവേശിച്ചതോടെയാണ് റാങ്കുപട്ടികയില്‍ രണ്ടാമതുള്ള ആഷിക് ഹൈദരലിയെ ബുധനാഴ്ച ഹോമിയോ ജില്ലാമെഡിക്കല്‍ ഓഫീസില്‍നിന്നു വിളിച്ചത്. വിളിച്ചസമയം എടുക്കാനായില്ല. പിന്നീട്, തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലെന്നറിയിച്ചു.

വ്യാഴാഴ്ച രാവിലെ ജില്ലാമെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി വിവരംതിരക്കി. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവ് അവിടേക്കു നല്‍കാമെന്നും അറിയിച്ചു.

എന്നാല്‍, അവിടെയെത്തിയപ്പോള്‍ രണ്ടാംറാങ്കുകാരനു പകരമായി മറ്റൊരാള്‍ ജോലിയില്‍ പ്രവേശിച്ചെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ത്തുടര്‍ന്നാണ് ആഷിക് പരാതി നല്‍കിയത്.

നിയമനം നല്‍കും

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവുവന്നപ്പോള്‍ അടിയന്തര നിയമനം വേണ്ടിവന്നു. റാങ്കുപട്ടികയില്‍ മുന്നിലുള്ളവരെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണു മറ്റൊരാളെ നിയമിച്ചത്. രണ്ടാംറാങ്കുകാരനു നിയമനം നല്‍കുന്നതിന് ഒരു തടസ്സവുമില്ല.

ഡോ. ബോബന്‍

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)

Content Highlights: Controversy over appointment of physiotherapist alappuzha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


landslide

2 min

കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, വാഗമണിൽ മണ്ണിടിഞ്ഞു

Sep 21, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


Most Commented