സ്വയംവരം ചിത്രത്തിന്റെ പോസ്റ്റർ, അടൂർ ഗോപാലകൃഷ്ണൻ |Photo: Screengrab/ Mathrubhumi News
പാലക്കാട്: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം സ്വയംവരത്തിന്റെ 50-ാം വാർഷികം വിവാദത്തിൽ. ചടങ്ങ് സംഘടിപ്പിക്കാൻ പണപ്പിരിവ് നടത്താനുള്ള സർക്കാരിന്റെ തീരുമാനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. എന്നാൽ പണപ്പിരിവ് നടത്തുന്നത് സാധാരണ നടപടിയെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.
സ്വയംവരം സിനിമയുടെ 50-ാം വാർഷികം അടൂരിൽ വെച്ച് വിപുലമായി ആഘോഷിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തിൽ അയ്യായിരം രൂപ പിരിക്കണമെന്നാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും 5000 രൂപ വീതം പരിപാടിക്കായി നൽകണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവ്.
എന്നാൽ സംഭവം വിവാദമായതോടെയാണ് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും ആരേയും നിർബന്ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ അടൂർ ഗോപാലകൃഷ്ണൻ എടുത്ത നിലപാടുകൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ അടൂരിന് പിന്തുണയുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സ്വയംവരം സിനിമയുടെ 50-ാം വാർഷികവും വിവാദത്തിലാകുന്നത്.
Content Highlights: controversy about adoor gopalakrishnan swayamvaram 50 years celebration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..