കോഴിക്കോട് നഗരസഭയിലുണ്ടായ പ്രതിഷേധത്തിൽ നിന്നും
കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യം നീക്കംചെയ്യാൻ വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിനു വീണ്ടും കരാർ നീട്ടിക്കൊടുക്കാൻ കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം. വ്യാഴാഴ്ച ചേർന്ന സ്പെഷൽ കൗൺസിലിന്റേതാണ് തീരുമാനം. നാല് വർഷമായി നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്ത കരാറാണ് 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പറഞ്ഞു കോർപറേഷൻ വീണ്ടും നീട്ടിക്കൊടുത്തിരിക്കുന്നത്.
ഏപ്രിൽ 30-നകം ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂർത്തിയാക്കുമെന്ന് സോൺട ഇൻഫ്രാടെക്ക് നൽകിയ ഉറപ്പിനെത്തുടർന്നാണു വീണ്ടും കരാർ നീട്ടുന്നത്. കോർപറേഷൻ കൗൺസിൽ തീരുമാനിക്കുന്ന ഉപാധികളോടെ പിഴ ഈടാക്കി കരാർ കാലാവധി നീട്ടിക്കൊടുക്കാനാണ് നിലവിൽ തീരുമാനം. മാർച്ച് 24-ന് മേയർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
ബയോമൈനിങ്, കാപ്പിങ് എന്നിവ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കരാർ കാലാവധി നീട്ടാനുള്ള പിഴ കൗൺസിൽ തീരുമാനിക്കുമെന്ന ഉപാധികളോടെയാണ് കരാർ നീട്ടി കൊടുക്കുന്നത്.പ്രവർത്തി പുരോഗതി വിലയിരുത്താൻ ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കും. പ്രവർത്തി പൂർത്തീകരിക്കാത്ത പക്ഷം കോർപ്പറേഷന് എന്ത് നഷ്ടവും കമ്പനിയിൽ നിന്നും ഈടാക്കാം. കരാറിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കുമെന്നും ഉപാധിയിലുണ്ട്.
കരാർ നീട്ടിക്കൊടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി.
Content Highlights: contract again for sonta protest in Kozhikode Municipal Council
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..