പരിക്കേറ്റ ഹാഷിം
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍ കെ. എം, അനില്‍കുമാര്‍ പി. കെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ഹാഷിമിനെയാണ് ഇവര്‍ ആക്രമിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം നടന്നത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലർച്ചെ വലിയാണ്ടിപീടികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കാളാംവീട്ടിൽ രാജീവന്റെ വീടിനുനേരേയാണ് അക്രമമുണ്ടായത്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പൂമരച്ചോട്ടിൽ പ്രതിഷേധപ്രകടനം നടത്തി.
വലിയാണ്ടിപീടികയിൽ അക്രമമുണ്ടായ പ്രദേശങ്ങളിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. അക്രമത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിഷേധിച്ചു.
ആർ.എസ്.എസ്. അക്രമം ക്രൂരം -കെ. സുധാകരൻ
പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.പി. ഹാഷിമിന് നേരേ ഒരു പ്രകോപനവുമില്ലാതെയുണ്ടായ ആർ.എസ്.എസിന്റെ വധശ്രമം ക്രൂരവും നിന്ദ്യവുമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. പറഞ്ഞു.സ്വതന്ത്രമായ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്താനാണ് ആർ,എസ്.എസ്. ശ്രമമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി നേരിടും.
അക്രമം തടയുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. ക്രിമിനലുകൾക്കും ഗുണ്ടകൾക്കും സംരക്ഷണം ഒരുക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഒത്താശ -മാർട്ടിൻ ജോർജ്
ആർ.എസ്.എസുകാരെ പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. സംഘർഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് ജാഗ്രത സ്വീകരിക്കാത്തതാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ഹാഷിമിന് നേരേയുണ്ടായ വധശ്രമത്തിന് കാരണം.
അക്രമികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാർട്ടിൻ ജോർജിനോടൊപ്പം നേതാക്കളായ വി. സുരേന്ദ്രൻ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി, പാനൂർ നഗരസഭാ ചെയർമാൻ നാസർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
Content Highlights: congress leader assault case two rss workers arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..