ചെയർപേഴ്സൺ അജിത തങ്കപ്പനെ പോലീസ് അകമ്പടിയോടെ ഓഫിസിനു പുറത്തേക്ക് കൊണ്ടു പോകുന്നു. ചെയർപേഴ്സൺ ഓഫിസിനു മുന്നിൽ ഉണ്ടായ സംഘർഷം| ഫോട്ടോ: വി.കെ അജി
തൃക്കാക്കര: പണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ചെയര്‍പെഴ്സണ്‍ ഓഫീസില്‍ പ്രവേശിച്ചതിനെ തുടർന്ന് സംഘർഷം.
ചെയർപേഴ്സന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി നഗരസഭ കൗണ്‍സിലര്‍മാർ രംഗത്ത് വന്നു. തുടര്‍ന്ന് ക്യാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച ചെയര്‍പെഴ്സണെ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പോലീസെത്തിയാണ് ചെയര്‍പെഴ്സണെ പുറത്തെത്തിച്ചത്.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നല്‍കിയെന്ന പരാതി വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 27 ന് വിജിലന്‍സ് പരിശോധനയ്ക്കായി നഗരസഭ ചെയര്‍പെഴ്സന്റെ ക്യാബിനില്‍ എത്തിയിരുന്നു. അതിന് ശേഷം ചെയര്‍പെഴ്സണ്‍ ഉപയോഗിക്കുന്ന ക്യാബിന് തുറക്കാന്‍ സാധിച്ചിരുന്നില്ല. ചെയര്‍പെഴ്സണ്‍ ക്യാബിനില്‍ വരാറുണ്ടായിരുന്നുമില്ല.
അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി മുനിസിപ്പല്‍ സെക്രട്ടറി ചെയര്‍പെഴ്സണിന്റെ ക്യാബിനില്‍ നോട്ടീസ് പതിച്ചിരുന്നു. ക്യാബിനില്‍ എല്ലാവര്ക്കും പ്രവേശനം വിലക്കികൊണ്ടുള്ളതായിരുന്നു നോട്ടീസ്.
എന്നാല്‍ സെക്രട്ടറിക്ക് ഇത്തരമൊരു നോട്ടീസ് പതിക്കാനുള്ള അധികാരമില്ലെന്ന നിലപാടിലായിരുന്നു ചെയര്‍പെഴ്സണ്‍. വിവാദങ്ങള്‍ തുടരുന്നതിനിടെ ചെയര്‍പെഴ്സണ്‍ നോട്ടീസ് മറികടന്ന് ക്യാബിനില്‍ പ്രവേശിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ക്യാബിന് പുറത്ത് തടിച്ച് കൂടി.
കേസില്‍ നിര്‍ണായകമായ സി.സി.ടി.വിയിലും ഫയലുകളിലും ചെയര്‍പേഴ്സണ്‍ കൃത്രിമം കാണിച്ചതായി പ്രതിപക്ഷ കൗണ്‍സിലര്‍ ആരോപിച്ചു.
Content Highlights: Conflict in Thrikkakara Municipality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..