പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ സംസ്ഥാനത്തിനുണ്ടായ തിരിച്ചടികളെ മറികടക്കുന്നതിന് പുരുജ്ജീവന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറസ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ പുതിയ നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍, കൃഷി, വ്യവസായം മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുങ്ങിയ മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ തുടങ്ങിയവ മറികടക്കുക പെട്ടെന്ന് സാധ്യമല്ല. ഇതിനായി അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് പിന്നിലേക്ക് പോകാതിരിക്കാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഇതിന് അതത് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിന്റെയും പദ്ധതികള്‍ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്റെ ആകെ പദ്ധതിക്ക് രൂപംനല്‍കും. ഇതിനു പുറമേ ആസൂത്രണ ബോര്‍ഡ് വിശതമായ മറ്റൊരു പഠനവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദേശം, പോലീസ് ബന്ദവസ്സില്‍ ഇടുക്കിയും കോട്ടയവും | Read More..
Content Highlights: CM press meet on covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..