പിണറായി വിജയൻ, അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംവിധാനകന് അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രിയുടെ പ്രശംസ. ലോകം കണ്ട മികച്ച സംവിധാനയകനും അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറുമാണ് അടൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ദേശാഭിമാനി പുരസ്കാരം അടൂരിന് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ. ആർ നാരായണന് ഇസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടൂരിനെതിരേ വിമർശനങ്ങള്‍ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
നിലവിലെ കലാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഒഴുക്കിനെതിരേ നീന്തി നവഭാവുകത്വം പണിതവരുടെ കൂട്ടത്തിലാണ് അടൂരിന്റെ സ്ഥാനം. സിനിമ ദൃശ്യ ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാരൂപമാണെന്ന ആശയം അരക്കിട്ടുറപ്പിക്കുന്നതില്‍ അടൂരിന്റെ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് അടൂരിനുണ്ടായിരുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗം പോലും രാജിവെച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ അദ്ദേഹം തയ്യാറായത്. കേരളത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്കിയ പ്രതിഭയാണ് അടൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan praises Adoor Gopalakrishnan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..