പിണറായി വിജയൻ | Photo: PTI, രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമത്തിൽ നിന്ന് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും അതിനെ അപലപിച്ചതാണ്. അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ല. എസ്.എഫ്.ഐ മാര്‍ച്ചുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അപലപിക്കുകയാണ് ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും അപലപിച്ചു. സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളെ അടക്കം 24 പേരെ അറസ്റ്റ് ചെയ്തു. ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തി. തെറ്റായ ആ സംഭവത്തിനെതിരെ ആരുചെയ്തു എന്ന് നോക്കാതെ നിലപാടെടുക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും ചെയ്തത്.
എന്നാല്‍ ഇതിനെ മുതലെടുത്ത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനും കലാപം നടത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പത്ര ഓഫീസുകള്‍ക്ക് നേരെയും രാഷ്ട്രീയ പാര്‍ട്ടികളുടെ കെട്ടിടത്തിന് നേരെയും ആക്രമം നടത്താനാണ് കോണ്‍ഗ്രസ് തുനിഞ്ഞത്. ഈ വിഷയത്തില്‍ പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും നിലപാട് സ്വീകരിച്ചിട്ടും ആക്രമണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Content Highlights: pinarayi vijayan, rahul gandhi, office attack


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..