• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

'വിശ്വാസ് മേത്തയല്ല, അവിശ്വാസ് മേത്തയാണ്‌'; ഫാന്‍ കെട്ടിത്തൂക്കിയതെന്നും ചെന്നിത്തല

Aug 26, 2020, 11:33 AM IST
A A A
Ramesh Chennithala
X

ഫോട്ടോ: ഇ. വി രാഗേഷ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അട്ടിമറി സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

ഫാന്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്ന സര്‍ക്കാര്‍ വാദത്തെയും രമേശ് ചെന്നിത്തല പരിഹസിച്ചു. സെന്റട്രലൈസ്ഡ് എസി ഉള്ളിടത്ത് എന്തിനാണ് ഫാന്‍ എന്നും  അത് കെട്ടിത്തൂക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

"പൊളിറ്റിക്കല്‍ ഡിപാര്‍ട്‌മെന്റിലാണ് തീപ്പിടിത്തം ഉണ്ടായത്.  അവിടെ തീപിടിക്കാനുള്ള ഒരു സാഹചര്യവും ഞങ്ങള്‍ കണ്ടില്ല. സെന്റട്രലൈസ്ഡ് എസി ഉള്ളിടത്ത് എന്തിനാണ് ഫാന്‍.  അത് കെട്ടിത്തൂക്കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ്‌ അവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ ഫയലുകള്‍ നശിപ്പിച്ചത് സ്വപ്‌ന സുരേഷിനെ രക്ഷിക്കാനാണ്", ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റിനുള്ളിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിച്ച എംഎല്‍എമാരെ തടഞ്ഞ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു

"ചീഫ് സെക്രട്ടറിുടെ പേര് വിശ്വാസ് മേത്തയെന്നാണ്. ഇദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയാണ്. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേല്‍ത്തട്ടിലുള്ളയാളാണ് അദ്ദേഹമാണ് മാധ്യമപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്.  സെക്രട്ടറിയേറ്റ് ഇരിക്കുന്ന സ്ഥലത്തെ എംഎല്‍എയാണ് ശിവകുമാര്‍ . തങ്ങളെ കയറ്റുന്നില്ലെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വന്നത്. എംഎല്‍എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പോലീസിന്റെ അനുവാദം വേണോ. എംഎല്‍എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതിനാലാണ് വരേണ്ടി വന്നതും കുത്തിയിരിക്കേണ്ടി വന്നതും", ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

content highlights: Chennithala Press meet on Secretariat fire

 

PRINT
EMAIL
COMMENT
Next Story

പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം- കെ.എസ്. ചിത്ര

മലയാളികളുടെ പ്രിയഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി .. 

Read More
 

Related Articles

മദ്യവില വർധന: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ പരാതി
Kerala |
News |
സ്പീക്കറുടെ വേദി തല്ലിത്തകര്‍ത്തില്ല,യു.ഡി.എഫ് നടത്തിയത് അന്തസ്സുളള നിയമസഭാ പ്രവര്‍ത്തനം-ചെന്നിത്തല
News |
ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട; സ്ഥാനാര്‍ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി ചെന്നിത്തല
News |
നേമത്തെ ഗുജറാത്തെന്ന് വിളിച്ചത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനം- ചെന്നിത്തല
 
  • Tags :
    • Ramesh Chennithala
    • Kerala Secretariat
    • Kerala secretariat fire
More from this section
ks chithra
പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം- കെ.എസ്. ചിത്ര
alappuzha bypass
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വിവാദം: ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
COVID-19 vaccination
കേരളത്തിൽ ഇന്ന് വാക്സിന്‍ എടുത്തത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സ്വീകരിച്ചവർ 72,530
 Dr. Divya V Gopinath
കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും
Covid test
കേരളത്തിലെ കോവിഡ് വ്യാപനം: ആന്റിജന് പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കണമെന്ന് ഐ.എം.എ.
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.