പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പത്തനംതിട്ട: റോഡിൽ അനധികൃത മീൻകച്ചവടം നടത്തിയ വാഹനങ്ങൾ പിടിച്ച ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സി.ഐ.ടി.യു. ജില്ലാ നേതാവിനെതിരേ പോലീസ് കേസെടുത്തു. മത്സ്യത്തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡംഗവുമായ സക്കീർ അലങ്കാരത്തിനെതിരേയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.
സി.പി.എം. കുമ്പഴ ലോക്കൽ കമ്മിറ്റിയംഗംകൂടിയാണിയാൾ. സി.പി.എം. ഭരിക്കുന്ന പത്തനംതിട്ട നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുമോനെയാണ് സക്കീറും സംഘവും ഭീഷണിപ്പെടുത്തിയത്.
ടി.കെ.റോഡിൽ സെൻട്രൽ ജങ്‌ഷനടുത്ത് മുസ്‍ലിം പള്ളിക്കവാടത്തിനരികെ മീൻ കച്ചവടം നടത്തിയ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി നഗരസഭയിലെ ആരോഗ്യവകുപ്പ് അധികൃതർ പിടികൂടിയത്. ഗതാഗതം തടസ്സപ്പെടുത്തുകയും നടപ്പാതകളിൽ കച്ചവടം നടത്തുകയും ചെയ്തതിന് മീൻകച്ചവടക്കാർക്കെതിരേ നിരവധി തവണ നടപടിയെടുത്തതാണ്. എന്നാൽ, രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും തുടങ്ങുന്നതാണ് പതിവ്. ഇതേ തുടർന്നാണ് ദീപുവിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.
വിവരമറിഞ്ഞ് നഗരസഭാ ഒാഫീസിലെത്തിയ സക്കീർ ചീത്തവിളിച്ചുകൊണ്ട് ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റ് രണ്ടുപേരുമുണ്ടായിരുന്നു. തലയടിച്ച് പൊട്ടിക്കുമെന്നും കൈയുംകാലും വെട്ടുമെന്നും ജീവൻവേണമെങ്കിൽ രാജിവെച്ച് പൊയ്ക്കൊള്ളണമെന്നും പറഞ്ഞു. മേശപ്പുറത്തിരുന്ന ഫയലുകൾ വലിച്ച് താഴെയിടുകയും കൈയേറ്റത്തിന് ശ്രമിക്കുകയുംചെയ്തു.
Content Highlights: case against citu leader for threatening health inspector pathanamthitta
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..