കൊച്ചി: വിദേശത്തുള്ള ഇന്ത്യൻ പൗരൻമാരെ ഉടനെ തിരികെ കൊണ്ടുവരാനാവില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ പ്രവാസികളെ തിരിച്ചെത്തിക്കില്ലെന്ന നിലപാട് കേരള ഹൈക്കോടതിയിലും ആവർത്തിച്ചത്.
പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് നേരത്തേ ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടിയിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതേത്തുടർന്ന്, ഓരോ രാജ്യത്തും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികളെ തിരികെ എത്തിച്ചാൽ അവരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ വെക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ എന്തെല്ലാം നടപടികളെടുത്തെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആരാഞ്ഞു. ഹർജികൾ വീണ്ടും 24ന് പരിഗണിക്കും.
പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ വിഷയത്തിൽ കേന്ദ്ര മാർഗരേഖയ്ക്ക് അനുസരിച്ചേ മുന്നോട്ടുപോകാനാവൂ എന്നും സുപ്രീംകോടതി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..