പി.വി അൻവർ | ഫോട്ടോ: മാതൃഭൂമി
മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞെന്നത് ഫലം വരുമ്പോള്‍ വ്യക്തമാകും.
തനിക്കെതിരെ മത്സരിച്ച ഡിഡിസി പ്രസിഡന്റ് വിവി പ്രകാശ് സീറ്റ് കിട്ടയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്. രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വവുമായി സംസാരിച്ച് അതിന്റെ തെളിവുകള്‍ അദ്ദേഹം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൊടുത്തിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് സീറ്റ് വാങ്ങിയതെന്നും അന്‍വര്‍ ആരോപിച്ചു.
നിലമ്പൂരില്‍ കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
Content Highlight: BJP, Congress have alliance in Nilambur, PV Anwar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..