വി.വി രാജേഷ്
തിരുവനന്തപുരം: ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൂജപ്പുരയില്‍ വന്‍സംഘര്‍ഷം. സമരക്കാരെ നേരിട്ട പോലീസ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദിച്ചതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാത്ത രാജ്യവിരുദ്ധ ഡോക്യുമെന്ററി പോലീസിന്റെ ഒത്താശയോടെ പ്രദര്‍ശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. സംഘര്‍ഷത്തില്‍ മഹിളാമോര്‍ച്ച നേതാവിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
പ്രതിഷേധിച്ച സ്ത്രീകളെ ലാത്തി ഉപയാഗിച്ച് വയറ്റില്‍ കുത്തിയതായി വി.വി രാജേഷ് പറഞ്ഞു. രാജ്യദ്രോഹികളുടെ വോട്ട് ലഭിക്കാനായി സി.പി.എം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തിരുവനന്തപുരത്തെ പോലീസ് അനുകൂല നിലപാടെടുക്കുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടത്തെല്ലാം ബി.ജെ.പി പ്രതിരോധം തീര്‍ക്കുമെന്നും വി.വി രാജേഷ് വ്യക്തമാക്കി. കേരളത്തില്‍ മാത്രമാണ് പ്രദര്‍ശനം നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമനടപടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കാലടി സംസ്കൃത സർവകലാശാലയിലും ബി.ജെ.പി പ്രതിഷേധം നടന്നു. കാലടി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ഗേറ്റിനരികെ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ, കെ.എസ്.യു. കൊടികളും ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Content Highlights: bbc documentary vv rajesh against kerala police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..