ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബിയര്‍പാര്‍ലറുകളും ഇന്നുതന്നെ പൂട്ടേണ്ടിവരും


1 min read
Read later
Print
Share

സംസ്ഥാനത്തെ എക്‌സൈസ് ലൈസന്‍സുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ഇന്നുരാത്രിതന്നെ ഇവ അടച്ചുപൂട്ടേണ്ടിവരും. ബിവറേജസ് കോര്‍പ്പറേഷന്റെ 144 ഔട്ട്‌ലെറ്റുകളാണ് പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട്: ദേശീയ - സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും പഞ്ചനക്ഷത്ര ബാറുകളും അടക്കമുള്ളവ പൂട്ടേണ്ടിവരും.

സംസ്ഥാനത്തെ എക്‌സൈസ് ലൈസന്‍സുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ഇന്നുരാത്രിതന്നെ ഇവ അടച്ചുപൂട്ടേണ്ടിവരും. ബിവറേജസ് കോര്‍പ്പറേഷന്റെ 144 ഔട്ട്‌ലെറ്റുകളാണ് പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ അവര്‍ മാറ്റിസ്ഥാപിച്ചിരുന്നു.

കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ 13 ഔട്ട്‌ലെറ്റുകള്‍ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 500 ഓളം ബിയര്‍ പാര്‍ലറുകളാണ് ദേശീയ - സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 20 ലധികവും പാതയോരത്താണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതി വിധി മാഹിയിലെ മദ്യശാലകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മാഹിയിലെ 32 മദ്യശാലകളാണ് പൂട്ടേണ്ടിവരുന്നത്.

മഹാരാഷ്ട്രയില്‍ ബാറുകളും റസ്റ്റോറന്റുകളും മദ്യവില്‍പ്പനകേന്ദ്രങ്ങളുമടക്കം 15,500 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടും.

അതേസമയം പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ 4500-ഓളം ബാറുകള്‍ പൂട്ടേണ്ടിവരും. മദ്യവില്‍പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഇതോടുകൂടി സംസ്ഥാന ഖജനാവിന് നഷ്ടമാകും.

ഗോവയില്‍ നിലവില്‍ 9000-ത്തില്‍ കൂടുതല്‍ ബാറുകള്‍ ഉണ്ട്. ഇവയില്‍ പകുതിയലധികവും സംസ്ഥാന, ദേശീയപാതകള്‍ക്കരികിലാണ്. ഇവയെല്ലാം പൂട്ടാന്‍ ഗോവന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


thodupuzha thunder storm

1 min

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ

May 31, 2023


arrest

1 min

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ പിടിയില്‍; അറസ്റ്റ് പണം വാങ്ങി പേഴ്‌സില്‍വെക്കവേ

May 31, 2023

Most Commented