ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: റിദിൻ ദാമു|മാതൃഭൂമി .
തൃശ്ശൂര്‍: സില്‍വര്‍ ലൈനിന് തത്വത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്നും, വിദേശ ഫണ്ടു മേടിക്കാന്‍ അവകാശമില്ലന്നും കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ പറമ്പില്‍ പാകിയ മഞ്ഞക്കല്ലില്‍ ഇനി പശുവിനെ കെട്ടാം കല്ല് തിരിച്ച് പറിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരിഹാസം
കെ.റെയില്‍ പദ്ധതിക്കായി അതിര്‍ത്തി നിര്‍ണ്ണയിച്ച് പാകിയ മഞ്ഞക്കുറ്റി തിരിച്ച് പറിക്കേണ്ട സാഹചര്യത്തില്‍ പോലും , പ്രധാനപ്പട്ട ഡിപിആര്‍ രേഖകള്‍ മുഴുവനും സമര്‍പ്പിക്കുന്നതിന് മുന്‍പ് ബജറ്റില്‍ കെ. റെയിലിന് പണം ചോദിച്ച് കിട്ടാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന കേരള ധനമന്ത്രിക്ക് രണ്ടല്ല നാല് ചങ്കുണ്ടന്ന് പറയേണ്ടിവരും.
വാസ്തവത്തില്‍ ധനമന്ത്രി കേരള ജനതയെ അപമാനിച്ചിരിക്കുകയാണ്. കേരളത്തിന് വേണ്ടി എന്ത് എങ്ങിനെ കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കണമെന്ന് പോലും ധനമന്ത്രിക്കറിയില്ലന്നത് പരിതാപകരമാണ്. കേരള സര്‍ക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉണ്ടന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്.
കെ.റെയിലിന് അനുമതി ഉണ്ടാകാം.കെ. റെയില്‍ എന്നാല്‍ കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന ഷെയര്‍ ഹോര്‍ഡര്‍ സംരഭമാണ്. അനുമതി ഇല്ലാത്തത് കെ. റെയിലിന്റെ പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കാണ്. ഇത് സില്‍വര്‍ ലൈനല്ല സിപിഎമ്മിന്റെ Deadline ആണ്. ഒരു കാര്യം വ്യക്തം. 20000 കുടുംബങ്ങളെ കുടി ഒഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാന്‍ ബിജെപി കേരള ഘടകം അനുവദിക്കില്ല.
ഇപ്പോള്‍ കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഞങ്ങള്‍ എതിരല്ലെന്ന കോണ്‍. പ്രസിഡന്റ് സുധാകരന്റെ പ്രസ്താവന സി പി എം -കോണ്‍ ഒത്തുകളിയുടെ ഭാഗമാണ്. കേരളത്തിലെ ഒരു വന്‍കിട ബിസിനസ് മേധാവി മദ്ധ്യസ്ഥനായി ദുബായില്‍ വെച്ച് കെ. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സിപിഎം മദ്ധ്യസ്ഥ ചര്‍ച്ച നടന്നതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്റെ മൊഴിമാറ്റം. മൊഴിമാറ്റത്തിലും ഒത്ത് തീര്‍പ്പിലും അഴിമതി നടത്തുന്നതിലും കൈക്കൂലി കരസ്ഥമാക്കുന്നതിലും കോണ്‍ഗ്രസ്സ് അഗ്രകണ്യന്‍മാരാണ്.
ഈ ഒത്ത് കളി ഇനി കേരളത്തില്‍ നടപ്പില്ല. ആര് മൊഴിമാറ്റിയാലും എത്ര മഞ്ഞ കുറ്റി സ്ഥാപിച്ചാലും 20000 കുടുംബങ്ങളെ തെരുവിലിറക്കി കെ. റെയില്‍ ഉണ്ടാക്കാമെന്ന് ആരും വിചാരിക്കേണ്ട. ബിജെപി കേരള ഘടകം അചഞ്ചലമായി കേരളത്തിന് യോജിക്കാത്ത ഈ പദ്ധതിക്കെതിരെ രംഗത്തുണ്ടായിരിക്കും. ബിജെപി പ്രതിരോധത്തെ മറികടക്കാനുളള ത്രാണി കേരളത്തില്‍ മാത്രമുള്ള സിപിഎമ്മിന് ഇല്ലന്ന യാഥാര്‍ത്ഥ്യം സിപിഎം തിരിച്ചറിയണം. ഗോപാലകൃഷ്ണന് പറഞ്ഞു.
Content highlights: b gopalakrishnan on k rail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..