
-
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സ്വന്തം വാഹനത്തിൽ സർക്കാർ ബോർഡ് ദുരുപയോഗം ചെയ്തതായി പരാതി. കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ് അരുൺ ബാലചന്ദ്രൻ യാത്ര ചെയ്തിരുന്നത്. വാഹന ദുരുപയോഗത്തിനെ കുറിച്ച് മോട്ടോർ വാഹനവകുപ്പിന് വൈറ്റില സ്വദേശി ടി എൻ പ്രതാപൻ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
അരുൺ ബാലചന്ദ്രന് താമസിച്ചിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തിൽ ചില പരാതികൾ ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ഒരാളാണ് സ്വകാര്യവാഹനത്തിൽ സർക്കാർ ബോർഡ് കണ്ട് ചിത്രം പകർത്തിയത്. ആ ചിത്രമാണ് ഇപ്പോൾ തെളിവായി ലഭിച്ചിരിക്കുന്നത്. ഐടി വകുപ്പിലെ താത്ക്കാലിക ഉദ്യോഗസ്ഥൻ മാത്രമായ അരുൺ ബാലചന്ദ്രൻ എങ്ങനെയാണ് സ്വന്തം വാഹനം സർക്കാർ ഉടമസ്ഥത അവകാശപ്പെട്ട് ഉപയോഗിക്കുന്നതെന്ന് ടി എൻ പ്രതാപൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായി അരുൺ ബാലചന്ദ്രനുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. സർക്കാരിന്റെ ബോർഡും മുദ്രയും ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെങ്കിലും മോട്ടോർ വാഹനവകുപ്പ് പരാതിയ്ക്ക് പ്രാധാന്യം നൽകുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല എന്ന് ആരോപണമുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..