എ.ഐ.എസ്.എഫ്. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: എസ്.എഫ്.ഐ.ക്കെതിരേ സി. പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒളിയമ്പ്. കാമ്പസുകളില്‍ ഏക സംഘടനാവാദം ഉയര്‍ത്തുന്നവര്‍ക്ക് എങ്ങനെ മോദിയുടെ വിദ്യാഭ്യാസനയങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് കാനം ചോദിച്ചു. എ.ഐ.എസ്.എഫ്.സംസ്ഥാന സമ്മേളനം ആലപ്പുഴ ടി.വി. തോമസ് സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാമ്പസുകളില്‍ ഒരു പ്രസ്ഥാനം മതി എന്നു ശഠിക്കുന്നവര്‍ തകര്‍ക്കുന്നതു വിദ്യാര്‍ഥികളുടെ ജനാധിപത്യത്തെയാണ്. അവര്‍ വിശ്വസിക്കുന്നത് സ്വേച്ഛാധിപത്യത്തിലാണ്. അത്തരക്കാര്‍ക്ക് എങ്ങനെയാണ് മോദിയുടെ വിദ്യാഭ്യാസനയങ്ങളെ എതിര്‍ക്കാന്‍ കഴിയുക? കേരളത്തില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടു.
അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തിയത് വലിയ മാറ്റമാണ്. എങ്കിലും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അതനുസരിച്ച് മാറ്റമുണ്ടായിട്ടില്ല. പല അനീതികളും അവിടെ നിലനില്ക്കുന്നു. സ്വാശ്രയമേഖലയാണ് പ്രധാന പ്രശ്നം. സ്വാശ്രയസ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ് -കാനം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ടി.ജെ. ആഞ്ചലോസ്, സി.പി.ഐ. ദേശിയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍, മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, എ.ഐ. വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, സെക്രട്ടറി ടി.ടി. ജിസ്മോന്, എന്‍. ശ്രീകുമാര്‍, ഡോ. സി. ഉദയകല, പി.വി. സത്യനേശന്, ജി. കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Kanam Rajendran speech in AISF state conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..