അബ്ദുറബ്, ശിവൻകുട്ടി | photo: Facebook|PKAbduRabb, mathrubhumi
മലപ്പുറം: ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ ഉന്നമിട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞ് ശിവന്‍കുട്ടിയെ പരിഹസിച്ചാണ് അബ്ദുറബിന്റെ പ്രതികരണം. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗരേഖ പുറത്തിറക്കാന്‍ വെള്ളിയാഴ്ച വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ശിവന്‍കുട്ടിക്ക് നാക്കുപിഴ സംഭവിച്ചത്. ഇതിനോടകം രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയാണ് മന്ത്രിക്ക് തെറ്റുപറ്റിയത്. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ, 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞിരുന്നു.
മന്ത്രിയുടെ നാക്കുപിഴയില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുന്നുണ്ട്.
അബ്ദുറബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,
8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും
പേരുകള്‍ താഴെ കൊടുക്കുന്നു..
ആര്‍ക്കെങ്കിലും ഉപകാരപ്പെടും.
സംസ്ഥാനങ്ങള്‍ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചല്‍ പ്രദേശ്
3 ആസ്സാം
4 ബീഹാര്‍
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചല്‍ പ്രദേശ്
10 ജാര്‍ഖണ്ഡ്
11 കര്‍ണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്ട്ര
15 മണിപ്പൂര്‍
16 മേഘാലയ
17 മിസോറം
18 നാഗാലാന്‍ഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാന്‍
22 സിക്കിം
23 തമിഴ്നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തര്‍ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാള്‍
കേന്ദ്രഭരണ പ്രദേശങ്ങള്‍ :-
1 ആന്‍ഡമാന്‍-നിക്കോബാര്‍
2 ചണ്ഡീഗഡ്
3 ദാദ്ര - നഗര്‍ ഹവേലി, ദാമന്‍-ദിയു
4 ഡല്‍ഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിര്‍
8 ലഡാക്ക്
content highlights: Abdu Rabb troll post against minister V Sivankutty


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..