മാതൃഭൂമി സംഘടിപ്പിച്ച ശബരി റെയിൽ കോൺക്ലേവിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു. ഫോട്ടോ: ജി.ആർ. രാഹുൽ
കൊച്ചി: വികസനത്തോട് പോസിറ്റീവായ സമീപനം ഉണ്ടാകണമെന്നും അത്തരം മാറ്റങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പി. രാജീവ്. 'നാളേയ്ക്കായി നീളണം പാത' എന്ന പേരില്‍ ശബരി റെയില്‍പാതയ്ക്കായി മാതൃഭൂമി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരി റെയില്‍പാതയുടെ കാര്യത്തില്‍ കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ് ഉള്ളത്. 25 വര്‍ഷം മുമ്പുള്ള പദ്ധതിയാണിത്. 550 കോടിയുടെ പദ്ധതിയുടെ ചെലവ് ഇന്ന് 3700 കോടിയിലേറെയാണ്. സമയം പ്രധാനമാണ്. വേഗതയുടെ കാര്യത്തില്‍ നാം മാറിചിന്തിക്കുന്നു എന്നാണ് ഈ കോണ്ക്ലോവ് വ്യക്തമാക്കുന്നത്. അതിന് മുന്‍കയ്യെടുത്ത മാതൃഭൂമിയെ അഭിനന്ദിക്കുന്നു.
വികസനത്തിന്റെ കാര്യത്തില്‍ ഒരു പോസിറ്റീവ് സമീപനം നമുക്കാവശ്യമാണ്. വികസനം വരുമ്പോള്‍ ക്വാറികളും മറ്റും ആവശ്യമായി വരും. അതുകൂടി നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടാകണം. എന്നാല്‍, അത് സന്തുലിതമായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ശബരി റെയില്‍പാത ഉപകരിക്കുമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി പറഞ്ഞു. ശബരിപാതയ്ക്കായി കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും കേന്ദ്രത്തില്‍നിന്നും അനുകൂല സമീപനമാണ് ഇപ്പോഴുള്ളതെന്നും ഹൈബി ഈഡന് എം.പി. വ്യക്തമാക്കി.
എം.പിമാരായ തോമസ് ചാഴികാടന്, ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ റോജി ജോണ്‍, എല്‍ദോസ് കുന്നപ്പിളളി, മാത്യു കുഴല്നാടന്, സെബാസ്റ്റ്യന്‍ കുളത്തുങ്കില്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും പദ്ധതി കടന്നുപോകുന്ന മേഖലകളുടെ പ്രതിനിധികളും കോണ്‍ക്ലേവില്‍ ആശയങ്ങള്‍ പങ്കുവെച്ചു.
Content Highlights: A positive approach to development is needed-Minister P. Rajeev at Mathrubhumi Conclave
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..