ചരിത്രപരമായ വിധിയെന്ന് ആന്റണി; സര്‍ക്കാരിനെ ബാധിക്കില്ലെന്ന് മന്ത്രി സുധാകരന്‍


കോടതിവിധി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

കോടതി വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. ചരിത്രപരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വിപ്ലകരമായ ഈ വിധിയെ കേരള സമൂഹം പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസമെന്നും ആന്റണി പറഞ്ഞു.

കോടതിവിധി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബാറുകളൊന്നും നടത്തുന്നത് സര്‍ക്കാരല്ലെന്നും സ്വകാര്യ വ്യക്തികളാണ് നടത്തുന്നതെന്നും അതുകൊണ്ട് വിധി സര്‍ക്കാരിനെ നേരിട്ട് ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി ചരിത്രപരമായി പ്രാധാന്യമുള്ള വിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുള്ള ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അത് നടപ്പിലാക്കാതിരിക്കാനുള്ള നീക്കമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented