
ഇറാനിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവർ അയച്ച വീഡിയോ സന്ദേശത്തിൽ നിന്നും
റോം: ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്കിയാല് മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാനാവൂ എന്ന കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഉത്തരവാണ് ഇവരുടെ യാത്രയ്ക്ക് വിലങ്ങുതടിയാവുന്നത്.
മലയാളികളും കുട്ടികളും ഗര്ഭിണികളുമുള്പ്പെടെയുള്ള സംഘമാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത്. എന്നാല്‍ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കാതെ ഇന്ത്യയിലേക്ക് വരാനാവില്ല. സാക്ഷ്യപത്രം നല്കിയാല് മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം. എന്നാല്‍ ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കുന്നില്ല.
നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ സംഘം പറയുന്നു. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Content Highlights: 40 people including Malayalis trapped in Italy for not submitting corona negative' certificate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..