Representative image, Photo: AFP
ആലപ്പുഴ: 2018-ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷനു നഷ്ടമായതു 11,83,57,493.8 രൂപ. പെരുമ്പാവൂരിലെ ഒരു വിൽപ്പനകേന്ദ്രത്തിൽ (ഷോപ്പ് നമ്പർ- 7036) മാത്രം 30,93,946 രൂപയുടെ നഷ്ടമുണ്ടായി.
മദ്യത്തിന്റെയും ജംഗമവസ്തുക്കളുടെയും നഷ്ടമാണിത്. നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനിയിൽനിന്നു നാലുകോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
വെള്ളപ്പൊക്കത്തിൽ മുപ്പതോളം കടകൾ മുങ്ങിപ്പോയിരുന്നു. ഇവിടങ്ങളിലെ മദ്യവും ഫർണിച്ചറും നശിച്ചു. ഇൻഷുർ ചെയ്തതിലുള്ള പാകപ്പിഴയാണ് നഷ്ടപരിഹാരം കുറയാൻ കാരണമായതെന്നു പറയുന്നു. നഷ്ടം കൃത്യമായി ബോധ്യപ്പെടുത്തുന്ന കാര്യത്തിലും വീഴ്ചയുണ്ടായെന്നു ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
പ്രളയമുണ്ടായ 2018-19 സാമ്പത്തികവർഷവും മദ്യവിൽപ്പനയിൽ വൻ നേട്ടമുണ്ടായിരുന്നു- 637.45 കോടി രൂപയുടെ അധികവിൽപ്പന. ഇതിൽ ആറുകോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കോർപ്പറേഷൻ സംഭാവന നൽകി.
Content Highlights: 12 crore loss for Beverages Corporation during 2018 flood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..