എഎൻഐ പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ നിന്ന്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫിന്റെ ക്യാംപിനു നേരെ സ്ത്രീ ബോംബെറിഞ്ഞു. ബാരാമുള്ള ജില്ലയിലെ സോപോറില്‍ സി.ആര്.പി.എഫിന്റെ ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയാണ് ബോംബ് എറിഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സ്ത്രീ റോഡിന് നടുവില്‍ നിന്ന് തന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് ബോംബ് എടുത്ത് സിആര്‍പിഎഫ് ക്യാമ്പിന് നേരെ എറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബോംബ് എറിഞ്ഞതിനു പിന്നാലെ ഇവര്‍ അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. റോഡില്‍ വാഹനങ്ങളും ആളുകളും സഞ്ചരിക്കവേയാണു ബോംബേറുണ്ടായത്.
ക്യാംപിന്റെ പുറത്താണു ബോംബ് വീണതെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നുമാണ് വിവരം. സോപോറിലെ സിആര്‍പിഎഫ് ബങ്കറിനു നേരെ ബോംബെറിഞ്ഞ യുവതിയെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
Content Highlights: Woman In Burqa Throws Bomb At Security Camp In J&K
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..