ലണ്ടന്‍: വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നില്ലെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം.
'പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അദ്ദേഹം തീര്‍ച്ചയായും മികച്ച പ്രസംഗകനാണ്. പ്രസംഗത്തില്‍ അദ്ദേഹം 9000 കോടിയുമായി കടന്നുകളഞ്ഞ ഒരാളെ കുറിച്ച് പേര് വ്യക്തമാക്കാതെ പരാമര്‍ശിച്ചു. വാര്‍ത്തകളിലൂടെ എനിക്ക് മനസ്സിലായത് അത് ഞാനാണെന്നാണ്.' മല്യ ട്വീറ്റ് ചെയ്തു.
The Prime Ministers last speech in Parliament was brought to my attention. He certainly is a very eloquent speaker. I noticed that he referred to an unnamed person who “ran away” with 9000 crores. Given the media narrative I can only infer that reference is to me.
— Vijay Mallya (@TheVijayMallya) February 14, 2019
രണ്ടാമത് ചെയ്ത ട്വീറ്റിലാണ് തന്റെ പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് എന്തുകൊണ്ട് നിര്‍ദേശം നല്‍കുന്നില്ല എന്ന ചോദ്യം മല്യ ഉന്നയിച്ചത്. താൻ പണം തിരിച്ച് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. അത് സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയാൽ കിങ്ഫിഷറിന് കടം നല്കിയ പൊതുപണം തിരിച്ചുപിടിച്ചു എന്ന അവകാശവാദമെങ്കിലും പ്രധാനമന്ത്രിക്ക് നടത്താമല്ലോ എന്നും മല്യ പരിഹസിച്ചു. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കരാറില്‍ യു.കെ ആഭ്യന്തര മന്ത്രാലയം ഒപ്പുവെച്ച സാഹചര്യത്തില്‍ കൂടിയാണ് മല്യയുടെ പ്രതികരണം.
കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ ഈ പരാതികള്‍ തീര്‍പ്പാക്കാനുള്ള നിര്‍ദേശം താന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ മല്യ അവകാശപ്പെട്ടു. ഇത് ബാലിശമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇത് സുവ്യക്തവും ആത്മാര്‍ത്ഥവും സത്യസന്ധവും പ്രായോഗികവുമായ വാഗ്ദാനമാണ്. കിങ്ഫിഷറിന് കടം നല്കിയ പണം എന്തുകൊണ്ട് ബാങ്കുകള്‍ തിരിച്ച് സ്വീകരിക്കുന്നില്ല എന്ന ചോദ്യവും മല്യ ആവര്‍ത്തിച്ചു.
Following on from my earlier tweet, I respectfully ask why the Prime Minister is not instructing his Banks to take the money I have put on the table so he can at least claim credit for full recovery of public funds lent to Kingfisher.
— Vijay Mallya (@TheVijayMallya) February 14, 2019
ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മല്യ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പണം തിരികെ അടയ്ക്കാമെന്ന് കര്‍ണാടക ഹൈക്കോടതിയിലടക്കം അറിയിച്ചിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മല്യ മുമ്പും ആരോപിച്ചിരുന്നു.
രാജ്യത്തെ വിവിധ ബാങ്കുകളില്‍ വായ്പയെടുത്ത് പണം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. പലിശയടക്കം 9000 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകളില്‍ മല്യയ്ക്കുള്ളത്.
content highlights: Why is Modi not instructing banks to accept money I am offering, asks Vijay Malya