പ്രതീകാത്മക ചിത്രം | Photo : PTI
മുംബൈ:മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ മുംബൈ നഗരവാസികള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ മേയര്‍. മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്‌റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മേയര്‍ കിഷോറി പെഡ്‌നേക്കര്‍ പറഞ്ഞു.
'കൂടുതല്‍ ഡോസുകളും സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് നല്‍കുന്നത്. നമ്മുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ് അവശേഷിക്കുന്നത്. വാക്‌സിന്‍ അപര്യാപ്തതയുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ കേന്ദ്രത്തോടും മുഖ്യമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.' മേയര്‍ പറഞ്ഞു.
45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ആവശ്യമായ വാക്‌സിന്‍ നല്‍കണമെന്ന് അവര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധമുയര്‍ത്തരുതെന്ന് വ്യാപാരികളോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തനിക്ക് അറിയാം എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റുമാര്‍ഗങ്ങളില്ല. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ മുഖ്യമന്ത്രി സഹായിക്കും. മേയര്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55,000ത്തോളം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ശനി-ഞായര്‍ ദിവസങ്ങളില്‍ മഹാരാഷ്ട്ര കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..