ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തും നടി സ്വരാ ഭാസ്ക്കറും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയപ്പോൾ | Photo : Twitter, Congress
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്തും ബോളിവുഡ് നടി സ്വരാ ഭാസ്കറും. വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ എത്തിയപ്പോഴാണ് ഇവര്‍ യാത്രയില്‍ പങ്കുചേര്‍ന്നത്. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഇവര്‍ നടക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജ്യസഭാംഗമായ ദിഗ്വിജയ സിങ്, മുന്‍ എം.പി. പ്രേം ചന്ദ് ഗുഡ്ഡു, ഓള് ഇന്ത്യ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ശോഭാ ഓസാ എന്നിവരും രാഹുലിനൊപ്പം യാത്രയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. അഗര്‍ മാല്വയാണ് മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന അവസാനത്തെ ജില്ല. ഇവിടെ നിന്നും രാജസ്ഥാനിലേക്കായിരിക്കും ഭാരത് ജോഡോ യാത്ര പുരോഗമിക്കുക. ഡിസംബര്‍ നാലോടെ യാത്ര രാജസ്ഥാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഏഴ് സംസ്ഥാനങ്ങളിലായി 36 ജില്ലകള്‍ യാത്ര പിന്നിട്ടു. സെപ്തംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.
Content Highlights: swara bhaskar and hareesh rawat, bharat jodo yatra, madhya pradesh, rahul gandhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..