courtesy; ANI
ഡെറാഡൂൺ: എം.എല്‍.എമാരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുകയെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റ് ബാൻസിധർ ഭഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തുടർച്ചയായി പറഞ്ഞതുകൊണ്ടുമാത്രം സ്ഥാനാർഥിത്വം ലഭിക്കില്ലെന്നും ഭഗത്ത് വ്യക്തമാക്കി.
'എം.എൽ.എമാർക്ക് അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തുടർച്ചയായി പറഞ്ഞതുകൊണ്ട് പാർട്ടി അവർക്ക് സ്ഥാനാർഥിത്വം നൽകണമെന്നില്ല. ഉത്തരാഖണ്ഡിലെ എം.എൽ.എമാർ കഠിനമായി അധ്വാനിക്കണം. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളെ നേരിൽകാണണം' ഭഗത്ത് പറഞ്ഞു.
താൻ ഒരു എംഎൽഎക്കുമെതിരേ വിരൽ ചൂണ്ടുന്നില്ല. എന്നാൽ അവർ പൊതുജനങ്ങളെ എത്രത്തോളം പരിഗണിച്ചുവെന്നത് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്വന്തം പാർട്ടിയേയും എംഎൽഎമാരെയും വിമർശിച്ച ബി.ജെ.പി പ്രസിഡന്റിന്റെ പരാമർശത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. ഭഗത്ത്‌പറഞ്ഞത് വളരെ ശരിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സ്വാഗതം ചെയ്യുന്നതായും ഉത്തരാഖണ്ഡ് പിസിസി വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധാസ്മാന വ്യക്തമാക്കി.
content highlights:Uttarakhand BJP to give tickets on basis of work, not just chanting PM's name: State party president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..