ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജയും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങും നടക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉമ ഭാരതിയും കല്യാൺ സിങും അറിയിച്ചു.
ബാബറി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച അദ്വാനി വീഡിയോ കോൺഫറൻസിലൂടെ ലക്നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് മുമ്പാകെ ഹാജരായി തനിക്കെതിരേയുള്ള കുറ്റങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.
രാമജൻമ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല. കോവിഡ് സാഹചര്യത്തിൽ ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് നേരത്ത് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായ ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല.
കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ 50 വിഐപികൾക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
content highlights:After Snub, LK Advani, MM Joshi To Get Phone Invite For Ayodhya Event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..