Photo: ANI
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചിമ്മര്‍ മേഖലയില്‍ ബുധനാഴ്ചയായിരുന്നു ഏറ്റുമുട്ടല്‍. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കശ്മീര്‍ പോലീസ് പറഞ്ഞു.
ചിമ്മര്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 72 മണിക്കൂറിനിടെ രണ്ടാം തവണയാണ് കശ്മീരില്‍ സുരക്ഷാ സേനയും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. നേരത്തെ ശ്രീനഗറിലെ മലൂരയില്‍ നടന്ന ഏറ്റമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ നദീം അബ്രാര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു.
Content Highlights: Two terrorists killed in encounter in Kashmir’s Kulgam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..