
Representative image
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് യോഗത്തിലുണ്ടായ തര്‍ക്കത്തേയും സംഘർഷത്തേയും തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെട്ടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതാപ്ഗഡ് ജില്ലയിലെ ദയാശങ്കര്‍ മിശ്രയും മകന് ആനന്ദ് മിശ്രയുമാണ് കൊല്ലപ്പെട്ടത്. ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടർന്നായിരുന്നു സംഘർഷം.
തങ്ങളുടെ അറിവോടെയല്ല യോഗം നടന്നതെന്നും രണ്ട് അഭിഭാഷകരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, അക്രമം തടയാന്‍ കൃത്യസമയത്ത് ഇടപെടാതിരുന്നതിന് സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി പഞ്ചായത്ത് യോഗം ചേര്‍ന്നുവെന്നും ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും പ്രതാപ്ഗഡ് പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസിനെ അറിയിക്കാതെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എസ്പി അഭിഷേക് സിംഗ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Two Dead, Two Arrested After UP Panchayat Meeting Violence, Three Cops Suspended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..