ലഡാക്കിന്റെ തെറ്റായ ഭൂപടം: ട്വിറ്റര്‍ വിശദീകരണം നല്‍കണം; വിലക്ക് അടക്കം നേരിടേണ്ടിവന്നേക്കാം


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo - AP

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമായി ഭൂപടത്തില്‍ കാണിച്ചത് സംബന്ധിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഐ.ടി ആക്ട് പ്രകാരം രാജ്യത്ത് ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനും കഴിയുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ലഡാക്കിന്റെ തലസ്ഥാനമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായ പ്രദേശമായി ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത് ബോധപൂര്‍വമായ നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനയച്ച നോട്ടീസില്‍ പറയുന്നു. ലേ ആസ്ഥാനമായി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപനം നടത്തിയ പാര്‍ലമെന്റിനെ അവമതിക്കുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച് ഇന്ത്യയുടെ അതിര്‍ത്തികളെ മാനിക്കാതിരുന്നതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ, കേന്ദ്ര സര്‍ക്കാരിനോടും ഐ.ടി മന്ത്രാലയത്തോടും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം നല്‍കുമെന്നും ജിയോ - ടാഗ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിശദീകരിക്കുമെന്നും അവര്‍ പറയുന്നു.

നേരത്തെ ലേയെ ചൈനയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ട്വിറ്റര്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഐ.ടി മന്ത്രാലയ സെക്രട്ടറി ട്വിറ്റര്‍ മേധാവിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭൂപടത്തില്‍ ട്വിറ്റര്‍ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ലേയെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ഭാഗമാക്കി മാറ്റിയിട്ടില്ല. ജമ്മു കശ്മീരിന്റെ ഭാഗമായാണ് ലേ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്.

ലേയെ ചൈനയുടെ ഭാഗമാക്കി ഭൂപടത്തില്‍ കാണിച്ച സമയത്തും കേന്ദ്ര സര്‍ക്കാര്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മാനിക്കാത്ത രീതിയിലുള്ള സമീപനം സ്വീകാര്യമല്ലെന്നും നിയമ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.

Content Highlights: Twitter served notice over Ladakh map error

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mk stalin, arikomban

1 min

ഇടപെട്ട് സ്റ്റാലിന്‍; ആനപ്രേമികള്‍ സുപ്രീംകോടതിയിലേക്ക്, അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ പരിക്ക്

May 27, 2023


allikarjuna Kharge, DK Shivakumar

1 min

ധനകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ സിദ്ധരാമയ്യയ്ക്ക്; ഡി.കെയ്ക്ക് ജലസേചനവും നഗരവികസനവും

May 27, 2023


Ghulam Nabi Azad

1 min

വിമർശിക്കുകയല്ല വേണ്ടത്, പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കിയ BJP സർക്കാരിനെ അഭിനന്ദിക്കണം- ഗുലാം നബി

May 27, 2023

Most Commented