ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനങ്ങളും മറ്റും കത്തിയെരിയുന്നതിനിടെ ഇവര്‍ ധൈര്യപൂര്‍വം സേനയെ നയിക്കുന്നതും അഭിഭാഷകരോട് ശാന്തരാകാന്‍ അപേക്ഷിക്കുന്നതും കാണാം. അതിനിടെ അവരോട് അഭിഭാഷകര്‍ അപമര്യാദയായി പെരുമാറിയതായും അസഭ്യം പറഞ്ഞതായും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പിന്നീട് ഉദ്യോഗസ്ഥ കോടതി പരിസരത്തുവെച്ച് പൊട്ടിക്കരഞ്ഞതായും ഇവർ പറയുന്നു.
ഡല്‍ഹി നോര്‍ത്ത് ഡി.സി.പി മോണിക്ക ഭരദ്വാജിനെ ഒരുകൂട്ടം അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 17 സെക്കന്റ് നീളുന്ന ദൃശ്യത്തില്‍ അവരെ യൂണിഫോമിലെത്തിയ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുന്നതും കാണാം. കൈയ്യേറ്റത്തിനിടെ അവരുടെ 9എംഎം സര്‍വീസ് പിസ്റ്റള്‍ അഭിഭാഷകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പരാതി നല്‍കേണ്ടെന്ന ഉപദേശമാണ് അവര്‍ക്ക് ലഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഡിസിപിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഇരുമ്പു ദണ്ഡുകളും ചെയിനും മറ്റുമുപയോഗിച്ച് മര്‍ദിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട ചെയ്തു. അവരെ തള്ളിമാറ്റി അഭിഭാഷകര്‍ അപമര്യാദയായി പെരുമാറി. ഡിസിപിയുടെ ചുമലിലും കോളറിലും പിടിച്ച് പിന്നോട്ട് തള്ളി. സംഘത്തില്‍ എല്ലാവരും പുരുഷന്മാരായിരുന്നു. വനിതാ പോലീസ് ഓഫീസറെ വളരെ മോശമായി അസഭ്യം പറഞ്ഞു. കോടതിക്ക് പുറത്തുനിന്ന് മാഡം കരയുകയായിരുന്നു- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
#WATCH: CCTV footage of DCP North Monika Bhardwaj pleading before the lawyers to stop violence when a clash broke out between police and lawyers at Tis Hazari Court in #Delhi on November 2. pic.twitter.com/xFWZBP3Swp
— ANI (@ANI) November 8, 2019
പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ ഇടപെട്ടിട്ടുണ്ട്. അവര്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിനോടും പോലീസ് കമ്മീഷണറോടും വിശദീകരണം ചോദിക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
തീസ് ഹസാരി കോടതിയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനെത്തിയ അഭിഭാഷകരുടെ മൂന്ന് വാഹനങ്ങള്‍ തടഞ്ഞതിനേത്തുടര്‍ന്നാണ് ശനിയാഴ്ച പോലീസുമായി സംഘര്‍ഷമുണ്ടായത്. ഈ പോലീസുകാരനെ വിട്ടുകിട്ടാനാവശ്യപ്പെട്ട് സംഘടിച്ചെത്തിയ അഭിഭാഷകരില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് കോടതിവളപ്പിലെ മുറിയില്‍ അഭയംപ്രാപിക്കുകയായിരുന്നു. ഒട്ടേറെ പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാഴാഴ്ച വരെ ഒരു കേസ് മാത്രമാണ് രജസിറ്റര്‍ ചെയ്തത്. അതേസമയം, അഭിഭാഷകര്‍ക്കുവേണ്ടി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത് ശരിവെച്ച ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Content highlights: Tis Hazari Court: A woman police officer was allegedly assaulted by a mob of lawyers, CCTV visuals