Photo: AFP
ചണ്ഡീഗഢ്: അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്നുള്ള ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു. 15 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധികാര പരിധി, കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 11-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ പഞ്ചാബ്, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് മാറ്റം കൊണ്ടുവന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമാണ് പഞ്ചാബിന്റെ നടപടി. വെള്ളിയാഴ്ച സുപ്രീം കോടതിക്കു മുന്‍പാകെ ലിസ്റ്റ് ചെയ്ത ഹര്‍ജിയില്‍, കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ബി.എസ്.എഫ്. അധികാരപരിധി വര്‍ധനയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് പഞ്ചാബ് സര്‍ക്കാരിനെയും നിയമസംഘത്തെയും അഭിനന്ദിച്ച് പി.സി.സി. അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു രംഗത്തെത്തി.
content highlights: supreme court to approach supreme court for extension of bsf's jurisdiction extension


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..