ജസ്റ്റിസ് എൻ.വി. രമണ| Photo: Mathrubhumi Library
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്ക്കെതിരേ ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി നല്കിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്കി സുപ്രീം കോടതി വാര്‍ത്താക്കുറിപ്പ് ഇറക്കി. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് 2020 ഒക്ടോബര്‍ ആറിനാണ് ജഗന്മോഹന് റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കൈമാറിയത്. ജസ്റ്റിസ് രമണയുടെ രണ്ടു പെണ്മക്കള് അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്പ്പെടെ ഇടപെടുന്നു, ടി.ഡി.പി.ക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് രമണയ്ക്കെതിരെ ജഗന്മോഹന് റെഡ്ഡി ഉന്നയിച്ചിരുന്നത്.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് എന്നാണ് സൂചന. രാഷ്ട്രപതി അംഗീകാരം നല്കിയാല് ജസ്റ്റിസ് രമണ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും.
content highlights: supreme court rejects complaint of jagan mohan reddy against justice nv ramana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..