കിരൺ റിജിജു | Photo - PTI
ന്യൂഡല്‍ഹി: ഉന്നത ജുഡീഷ്യറിയിലേക്കുള്ള ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരായ ചര്‍ച്ച സജീവമാക്കിനിര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണിത്
ജഡ്ജിമാരെ സ്വയം നിയമിക്കാന്‍ തീരുമാനിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനയെ 'ഹൈജാക്ക്' ചെയ്തെന്ന് മുന്‍ജഡ്ജി പറയുന്ന വീഡിയോ മന്ത്രി പങ്കുവെച്ചു.ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ആര്.എസ്. സോധിയുടെ അഭിമുഖത്തിന്റെ വീഡിയോയാണ് മന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. ഭൂരിഭാഗം ജനങ്ങള്‍ക്കും തന്റെ അഭിപ്രായമാണെന്നും നിയമമുണ്ടാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജസ്റ്റിസ് സോധി വീഡിയോയില്‍ പറയുന്നു. ഇതിനെ മന്ത്രിയും ശരിവെക്കുന്നു. ജനങ്ങള്‍ നല്കിയ അധികാരത്തെയും ഭരണഘടനയെയും മാനിക്കാത്തവരാണ് തങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലാണെന്നു കരുതുന്നതെന്ന് റിജിജു അഭിപ്രായപ്പെട്ടു.
Content Highlights: Supreme Court collegium Kiran Rijiju
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..