• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

നേതാക്കളുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ല, വിശദീകരണം ആവശ്യപ്പെടും-അമിത് ഷാ

May 17, 2019, 01:27 PM IST
A A A

നേതാക്കളുടെ പ്രസ്താവനകളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നതെന്നും അവ അച്ചടക്ക കമ്മറ്റിക്ക് അയച്ചിട്ടുണ്ടെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

amit shah
X

Photo: PTI

ന്യൂഡല്‍ഹി: അനന്ത് കുമാര്‍ ഹെഗ്‌ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ബി ജെ പിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. അവര്‍ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ പ്രസ്താവനകളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നതെന്നും അവ അച്ചടക്ക കമ്മറ്റിക്ക് അയച്ചിട്ടുണ്ടെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. 

ഗോഡ്‌സയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ, വിവാദമായപ്പോള്‍ ട്വീറ്റ് മുക്കി രക്ഷപ്പെട്ടു
ഗോഡ്‌സയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ, വിവാദമായപ്പോള്‍ ട്വീറ്റ് മുക്കി രക്ഷപ്പെട്ടു
ഗോഡ്‌സെയെയും രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി.ജെ.പി എം പി
ഗോഡ്‌സെയെയും രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി.ജെ.പി എം പി

അച്ചടക്ക സമിതി മൂന്നുനേതാക്കളോടും വിശദീകരണം ആവശ്യപ്പെടും. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ അച്ചടക്കസമിതി പാര്‍ട്ടിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ, ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍, കര്‍ണാടകയില്‍നിന്നുള്ള ബി ജെ പി എം പി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നടത്തിയ ഗോഡ്‌സെ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമാണ് വഴിവെച്ചത്. 

BJP President Amit Shah: The disciplinary committee will seek explanation from all the three leaders and will submit the report to the party within 10 days https://t.co/oQ8FyQsgSq

— ANI (@ANI) May 17, 2019

ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പ്രസ്താവന നടത്തിയിരുന്നു. കമല്‍ഹാസന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍, ഗോഡ്‌സെ ദേശ സ്‌നേഹിയെന്നായിരുന്നു പ്രജ്ഞയുടെ മറുപടി. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പ്രജ്ഞ പരാമര്‍ശം മാറ്റിപ്പറഞ്ഞു. 

എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാഹചര്യങ്ങള്‍ മാറിയിട്ടും വിഷയം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഹെഗ്‌ഡെയുടെ ട്വീറ്റ്. ഇഷ്ടപ്പെടാത്തവരെ കൂടി കേള്‍ക്കാനുള്ള നല്ലൊരു അവസരമാണിതെന്നും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതില്‍ ഗോഡ്‌സെ സന്തോഷവാനായിരിക്കുമെന്നും ഹെഗ്‌ഡെ ട്വീറ്റില്‍ പറഞ്ഞിരുന്നു. അതേസമയം മണിക്കൂറുകള്‍ക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്ത ഹെഗ്‌ഡെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി രംഗത്തെത്തി. 

ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തു-എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീല്‍ ട്വീറ്റില്‍ കുറിച്ചത്.

content highlights: Statements of Ananthkumar Hegde, Pragya Thakur and Nalin Kateel are their personal opinion says amit shah

PRINT
EMAIL
COMMENT
Next Story

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി

മുംബൈ: റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ .. 

Read More
 

Related Articles

ഗുജറാത്തിലേതിന് സമാനമായ മികച്ച തിരഞ്ഞെടുപ്പ് ഫലമാകും ബംഗാളിലും- അമിത് ഷാ
News |
News |
മാനനഷ്ടക്കേസ് : അമിത് ഷാ ഫെബുവരി 22ന് മുമ്പ് ഹാജരാകണമെന്ന് പശ്ചിമ ബംഗാൾ കോടതി
News |
ദിഷയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ; പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ല
News |
സ്ത്രീകള്‍ക്ക് 33% സംവരണം, ഏഴാം ശമ്പളക്കമ്മിഷന്‍- ബംഗാളില്‍ വാഗ്ദാന പെരുമഴയുമായി അമിത് ഷാ
 
  • Tags :
    • Ananthkumar Hegde
    • Pragya Thakur
    • Nalin Kateel
    • Amit Shah
    • Nathuram Godse
More from this section
Mumbai Police
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി
puducherry
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു
firecracker factory
ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Supreme Court
സ്വാശ്രയ ഫീസ് മൂന്ന് മാസത്തിനുള്ളില്‍ പുനഃനിര്‍ണ്ണയിക്കണം; ഫീസ് അമിതമാകരുത് - സുപ്രീം കോടതി
Nirav Modi
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ കോടതിയുടെ ഉത്തരവ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.