-
പുനെ: മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളില്‍ ശിവസേന ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറെയേ അടിച്ചേനെ എന്ന നാരായണ്‍ റാണയുടെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. നാരായണ്‍ റാണക്കെതിരെ ശിവസേന-യുവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നാരായണ്‍ റാണെക്ക് പിന്തുണയുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
ശിവസേന പ്രവര്‍ത്തകര്‍ നാസിക്കിലെ ബിജെപിയുടെ ഓഫീസിലേക്ക് കല്ലെറിഞ്ഞു. റാണെയുടെ ജുഹുവിലെ വസതിയിലേക്കും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.ഇവിടേക്ക് റാണെക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തു. പിന്നീട് പോലീസ് എത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
ചിപ്ലൂണില്‍ റാണെ പങ്കെടുത്ത ജന്‍ ആശീര്‍വാദ് യാത്രയുടെ വേദികളിലേക്കും ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. താനെയിലും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. റാണയുടെ മകന്റെ ചിത്രം പതിച്ചിരുന്ന ഒരു ബൈക്കും സേനാ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
താക്കറെ തങ്ങളുടെ ദൈവമാണെന്നും താക്കറേയെ അപമാനിക്കുന്നവരെ നിയമത്തിനതീതമായി നേരിടുമെന്നും യുവസേനാ നേതാവ് വരുണ്‍ സര്‍ദേശായി വെല്ലുവിളിച്ചു. പ്രതിഷേധം ആഹ്വാനം ചെയ്തതല്ലെന്നും നാരാണയണന്‍ റാണയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതാണെന്നും സര്‍ദേശായി പറഞ്ഞു.
തിങ്കളാഴ്ച റായ്ഗഡ് ജില്ലയില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയിലായിരുന്നു റാണെയുടെ വിവാദ പ്രസംഗം. സ്വാതന്ത്ര്യം കിട്ടിയത് ഏത് വര്‍ഷമാണന്ന് മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാവഹമാണ്. സ്വതന്ത്ര്യദിന പ്രസംഗത്തിനിടെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന.
വിവാദപ്രസ്താവനയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ മൂന്ന് എഫ്‌ഐആറുകളാണ് റാണെക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റാണെയെ അറസ്റ്റ് ചെയ്യുമെന്നും ഇതിനായി പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
content highlights: siva sena - bjp clash in maharashtra over narayan ranes slap cm speech


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..