സീതാറാം യെച്ചൂരി| Photo: Mathrubhumi
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബെംഗാളിലും അസമിലും കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ. മുന്നണിയുടെ ഭാഗമായി തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം നടക്കട്ടെ. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ എന്നുള്ളതായിരുന്നു ബിനീഷ് വിഷയത്തില്‍ കോടിയേരി സ്വീകരിച്ച നിലപാട്. ഇതേ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും യെച്ചൂരി പറഞ്ഞു. ബിനീഷ് പാര്‍ട്ടി അംഗമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രിന്‍,എം. ശിവശങ്കറിന്റെ അറസ്റ്റിനെ കുറിച്ചും യെച്ചൂരി പ്രതികരിച്ചു. ശിവശങ്കര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ. പക്ഷെ, കേന്ദ്ര ഏജന്‍സികളെ വെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലും ഇത് ആവര്‍ത്തിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: sitaram yechuri on bineesh kodiyeri case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..