കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക്  ഏര്‍പ്പെടുത്തിയ നികുതി സുപ്രീംകോടതി ശരിവച്ചു


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സിക്കിം ലോട്ടറി വിറ്റതില്‍ നിന്ന് 250 കോടിയോളം രൂപയാണ് നികുതിയായി പിരിച്ചിരുന്നത്‌

Photo: ANI

ന്യൂഡല്‍ഹി: സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ്‌ കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. പേപ്പര്‍ ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തി കൊണ്ട് 2005 ലാണ് കേരളം നിയമം പാസ്സാക്കിയത്. എന്നാല്‍ സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ.ജോണ്‍ കെന്നഡിയും 2008 ല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയിരുന്നു. സിക്കിം ലോട്ടറി വിറ്റതില്‍ നിന്ന് 250 കോടിയോളം രൂപയാണ് നികുതിയായി പിരിച്ചിരുന്നത്‌

ലോട്ടറി കേന്ദ്ര വിഷയം ആയതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനുമേല്‍ മറ്റൊരു സംസ്ഥാനത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ആകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി തിരികെ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഉള്‍പ്പടെയുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

ചൂതാട്ടത്തിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം. ഈ വാദം ജസ്റ്റിസ്മാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി നികുതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വിജയം ലഭിക്കുന്നത്. സുപ്രീം കോടതി കേസിന്റെ വാദം കേള്‍ക്കലിന് മുന്നോടിയായി സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നികുതി വകുപ്പിലെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അഭിഭാഷകരും തമ്മില്‍ ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുന്നത് കാരണമാണ് നികുതി കേസ്സുകളില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നത് എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

Content Highlights: sikkim lottery tax case-supreme court-kerala win

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented