സഞ്ജയ് റാവുത്ത്, രാഹുൽഗാന്ധി | ANI
ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം അവസാനിച്ചെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. 'ഞങ്ങളുടെ തരംഗമാണ് ഇനി രാജ്യത്തുണ്ടാവുക. ഏകാധിപത്യത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കര്‍ണാടക കാണിച്ചുതന്നു' - എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കര്‍ണാടക കാണിച്ചുതന്നു. ബജ്‌റംഗ് ബാലി ബി.ജെ.പി.ക്കൊപ്പമല്ല, കോണ്‍ഗ്രസിനൊപ്പമാണെന്നാണ് ഈ വിജയം അര്‍ഥമാക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി. പരാജയപ്പെട്ടാല്‍ കലാപമുണ്ടാകുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്. കര്‍ണാടകയില്‍ ശാന്തതയും സമാധാനവുമാണ്. കലാപമെവിടെയെന്നും സഞ്ജയ് ചോദിച്ചു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങി എന്നു പറഞ്ഞ അദ്ദേഹം, ഇതുസംബന്ധിച്ച ഒരു യോഗം ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്നുണ്ട് എന്ന കാര്യവും വ്യക്തമാക്കി.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. 224 സീറ്റില്‍ 135-ഉം കോണ്‍ഗ്രസ് നേടി. 66 സീറ്റുകളേ ബി.ജെ.പി. നേടിയുള്ളൂ. 19 സീറ്റുകള്‍ മാത്രം നേടിയ ജെ.ഡി.എസും പിന്നാക്കം പോയി. കോണ്‍ഗ്രസിനെക്കൂടാതെയുള്ള ഒരു പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന് സഞ്ജയ് റാവത്ത് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: shiv sena leader sanjay raut about karnataka assembly election 2023, modi wave is over


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..