സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് | Photo: Screengrab from Twitter video posted in twitter.com/ShivAroor
ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയതിന് പിന്നാലെ രക്ഷപെടുത്താനെത്തിയ സെക്യൂരിറ്റി ജിവനക്കാരനെ മര്‍ദിച്ച് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പാര്‍പ്പിട സമുച്ഛയത്തിന്‍റെ ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ്, രക്ഷയ്ക്ക് എത്തിയ സെക്യൂരിറ്റി ജിവനക്കാരനേയും ലിഫ്റ്റ് ഓപ്പറേറ്ററേയുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൊറ്റിയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെ വരുണ്‍ നാഥ് എന്നയാള്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. പാര്‍പ്പിട സമുച്ഛയത്തിന്‍റെ 14-ാം നിലയില്‍ നിന്ന് എത്തിയ ഇയാള്‍ അഞ്ച് മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയതായാണ് വിവരം. ലിഫ്റ്റില്‍ നിന്ന് പുറത്തുവന്ന ഇയാള്‍, രക്ഷയ്ക്കായി ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡിനെ അടിക്കുകയായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്ററേയും ഇയാള്‍ മര്‍ദിച്ചു.
ലിഫ്റ്റില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് വരുണ്‍ ഇന്‍റര്‍കോമിലൂടെ സെക്യൂരിറ്റി ഗാര്‍ഡായ അശോകിന്‍റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍ ഇരുവരേയും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തേത്തുടര്‍ന്ന് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ സമരം പ്രഖ്യാപിച്ചു. ജോലി നിര്‍ത്തിവെച്ച സെക്യൂരിറ്റി ഗാര്‍ഡുകള്‍ വരുണിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Security guard slapped after helping man get out of faulty lift in Gurugram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..